ആറളം വന്യജീവി സങ്കേതത്തിലെ ട്രെക്കിങ്ങ്
ആറളം വന്യജീവി
Introduction
സഞ്ചാരി Team
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് കണ്ണൂർ ജില്ലയിലെ ആറളം. 55 സ്ക്വയർ കിലോമീറ്ററിൽ പരന്നു കിടക്കുന്ന ഈ വന്യജീവി സങ്കേതം രൂപീകൃതമായത് 1984 ൽ ആണ്. വടക്കു കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവുമായും കിഴക്ക് വയനാട്, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുമായും തെക്കു ചീങ്കണ്ണി പുഴയുമായും പടിഞ്ഞാറു ആറളം ഫാമുമായും ആറളം അതിർത്തി പങ്കിടുന്നു (കേരളത്തിലെ ഇരുപത്തി മൂന്നാമത്തെ വന്യജീവി സങ്കേതമായ കൊട്ടിയൂർ വന്യജീവി സങ്കേതം 2011 ആണ് നിലവിൽ വന്നത്).
July 25 ചൊവ്വായ്ച്ച 4 മണിക്കാണ് ഞാനും അഫ്സലും വഴിയിൽ നിന്ന് കണ്ടുമുട്ടിയ സഹചാരികളും അടങ്ങുന്ന സംഘം അവിടെ എത്തിചേർന്നത്.ഞങ്ങൾ ഒരു 14 പേരെ അവിടെ എത്തിയിരുന്നുള്ളൂ. ബാക്കി എല്ലാവരും എത്തിചേരുന്നതെ ഉണ്ടായിരുന്നുള്ളൂ.അവിടെ എത്തിയപ്പോൾ തന്നെ അടുത്തുകൂടി ഒഴുകുന്ന ചീങ്കണ്ണി പുഴയുടെ കളകളാരവം എല്ലാവരെയും ആകർഷികുന്നതായിരുന്നൂ. ബാഗും മറ്റും തമസത്തിനായി തയാറാക്കിയ സ്ഥലത്ത് വെച്ച് , മുണ്ടും എടുത്ത് കുളിക്കാനായി നീങ്ങി
ചീങ്കണ്ണി പുഴയിൽ നന്നായി ഒരു കുളി അത് ഇതുവരെ പേറിയ യാത്രാ ക്ഷീണത്തെ ആകെ ഇല്ലായ്മ ചെയ്തൂ
മൂന്ന് ഭാഗവും ആറുകളാൽ ചുറ്റപ്പെട്ട പ്രദേശമായത് കൊണ്ടാണത്രേ ആറളം എന്ന പേര് ഈ നാടിന് വന്നത്.വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്കിനാല്‍ ഫലഭൂയിഷ്ഠമായ മനോഹര ഭൂപ്രദേശമാണിത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
Camp മെമ്പർമാർ പലരും എത്തിചെർന്നത് രാത്രയിലാണ്.
40 പേര്‍ക്കുള്ള ഡോര്‍മെട്രിയിലാണ് തമസമൊരുക്കിയിരുന്നത്.
ആറളത്തിന്റെ പ്രത്യേകതയെക്കുറിച്ചും മറ്റും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രാത്രി 8 മണിക്ക് ഒരു ക്ലാസിലൂടെ പറഞ്ഞുതന്നു. കേരളത്തിലെ തന്നെ ഏറ്റവും ശുദ്ധമായവെള്ളം ലഭിക്കുന്ന ജലാശയങ്ങളില്‍ ഒന്നാണ് ചീങ്കണ്ണിപ്പുഴ. മറ്റു കാടുകളില്‍നിന്നു ആറളത്തെ വ്യത്യസ്തമാക്കുന്ന ഒട്ടനേകം കാര്യങ്ങള്‍ വിവരിച്ചു.
രണ്ടാം തവണയാണ് ഞാൻ കാട്ടിനുള്ളില്‍ താമസിക്കുന്നത്. ഹൃസ്വമായ ആ ക്ലാസ് ഭക്ഷണത്തിനായി പിരിഞ്ഞു ഭക്ഷണവുമായി നാല്‍വര്‍സംഘമെത്തി. ചിക്കനും പപ്പടവും ചോറും കറിയും ഉപ്പേരിയും തൈരും അടക്കം അത്യുഗ്രന്‍ ഭക്ഷണമായിരുന്നു ഞങ്ങള്‍ക്കായി തയാറാക്കിയത്. അതിന്റെ രുചി വേറിട്ടതായിരുന്നു. എല്ലാവരും നന്നായി കഴിച്ചു. നേരം 9 മണിയായിരിക്കുന്നു. ക്ലാസ് വീണ്ടും തുടർന്നൂ. ക്ലാസിനു ശേഷം എല്ലാവരും സ്വയം പരിചയപ്പെടുത്തൽ ആയിരുന്നു. കുറെ സഹചാരികൾ അവരുടെ യാത്രാനുഭവങ്ങൾ പങ്കുവെച്ചൂ.
ആരും ഉറങ്ങാന്‍ ഒരുക്കമല്ലാത്ത പോലെ.
കാട്ടിനുള്ളില്‍ രാത്രി പുറത്തിറങ്ങി നിന്നാല്‍ പറക്കുംപാമ്പിന്റെ വിഷമേല്‍ക്കാം.
സൊറപറച്ചില്‍ റൂമിനകത്തേക്ക് മാറ്റി. എപ്പോഴായാണ് ഉറങ്ങിയത്, ഓര്‍ക്കുന്നില്ല, ഏറെ വൈകിയാണെന്നറിയാം.
ആറു മണിയോടെ എഴുന്നേറ്റു.
പ്രാഥമിക കര്‍മങ്ങളും കഴിഞ്ഞ് ഏഴ് മണിയോടെ കുളിക്കാനായി ചീങ്കണ്ണിപ്പുഴയിലേക്ക് സംഘമായി നീങ്ങി.
ഹോ..എന്തൊരു നല്ല വെള്ളം.
ഒച്ചവച്ച് തണുത്തവെള്ളത്തില്‍ ദീര്‍ഘനേരം നീരാടി. കുളി കഴിഞ്ഞ്ചായ കുടിക്കാനായി Base കാംപിലെക് നീങ്ങി. നല്ല പുട്ടും കടലയും തയാറാണ് എല്ലാവരും ആസ്വദിച്ച് കഴിച്ചൂ.
എല്ലാവരും ഉൾ കാട്ടിലേക് പോകാൻ തയാറായി. 8 KM ഉള്ളിലായുള്ള ഒരു വാച്ച് ടവറിലെക്കാണ് യാത്ര. യാത്ര ആരംഭിച്ചൂ.യാത്രയിൽ ആദ്യം കാണുന്നത് നാലഞ്ച് പേരുടെ ജീവനെടുത്ത ചുള്ളി കൊമ്പൻ എന്ന ഒരു ആനയെ ആണ് അതിനെ മഴക്കു വെടിവെച്ച് കൂട്ടിൽ തളച്ചിരിക്കുന്നൂ. CCTV ഉണ്ടെന്ന് തലേന്നത്തെ ക്ലാസിൽ പറഞ്ഞതിനാൽ ആരും ഫോട്ടോ എടുത്തില്ല കാനന വഴിയിൽ അട്ടകളുടെ ഒരു സ്വീകരണങ്ങൾ തന്നെയായിരുന്നു. അവർക്ക് പുതിയ അഥിതികളെ കിട്ടിയതല്ലേ. കടിച്ചവയെ എടുത്ത് മാറ്റാനൊന്നും ഞാൻ ശ്രമിച്ചില്ല അങ്ങിനെ എന്റെ ആദ്യ രക്തദാനം അവിടെ തുടക്കമായി.
കാട്ടിനുള്ളില്‍ ചുവപ്പ് വസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ പാടില്ലത്രെ. . ഞങ്ങളോടൊപ്പം രണ്ട് ഫോറസ്റ്റ് ഗാർഡുകൾ ഉണ്ടായിരുന്നൂ
യാത്രയ്ക്കിടയില്‍ Forest ഉദ്യോഗസ്ഥർ കാട്ടിലെ മൃഗങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കു പറഞ്ഞുതന്നു. ആന വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അതില്‍ ഉള്‍പ്പെട്ടിരുന്നു.
വളരെ വ്യത്യസ്തമായ കാഴ്ചയാണ് കാട്ടിനുള്ളില്‍. വിവിധ തരത്തിലുള്ള മരങ്ങള്‍. ഒക്കെ നേരില്‍ കണ്ടു തന്നെ ആസ്വദിക്കണം അത്രയും മനോഹരം. കണ്ണിന് കുളിര്‍മയേകുന്ന അരുവികള്‍. മനോഹരം തന്നെ കാട്ടിനുള്ളിലായത് കൊണ്ട് വെള്ളത്തിനുമുണ്ട് അതിന്റെയൊരു മനോഹാരിത. കുറേനേരം അവിടെ ചെലവഴിച്ചിട്ടും മതിവന്നില്ല. കുറെ അധികം നടത്തത്തിന് ഒടുവിലായി യാത്ര ലക്ഷ്യസ്ഥാ നത്ത് എത്തി. വാച്ച് ടവറിൽ വലിഞ്ഞുകയറി. ആദ്യം തന്നെ നല്ല ഉയരത്തിൽ ആയത് കൊണ്ട് തന്നെ വ്യത്യസ്ഥമായ ഒരു കാനന കാഴ്ച്ച അവിടം പ്രാധാന്യം ചെയ്തൂ. അവിടം കണ്ട് തിരിച്ചിറങ്ങി കുറച്ച് സമയം വിശ്രമിച്ചു. ഇനി തിരിച്ച് നടക്കണം കുറച്ചൊന്നുമല്ല 8 Km
യാത്ര വീണ്ടും ആരംഭിച്ചൂ. നടന്നതത്രയും തിരിച്ച് മഴ തകർത്ത് പെയ്ത് കൊണ്ടിരുന്നൂ തിരിച്ച് Base Campൽ എത്തിയപ്പോൾ 3 മണി ആയിക്കാണും ചീങ്കണ്ണിയെ ഒരിക്കൽ കൂടി അടുത്തറിഞ്ഞൂ മതിമറിഞ്ഞ് നീരാടി
കുളികഴിഞ്ഞ് സുഭിക്ഷമായ ഭക്ഷണം നല്ല നാടൻ സാമ്പാറും മറ്റു വിഭവങ്ങളും കൂട്ടി ഒരു ഊണ് എല്ലാവരും പരസ്പരം യാത്ര പറഞ്ഞ് തിരിച്ചിറങ്ങി ഇനി എന്നെന്നറിയാത യാത്ര.
വീണ്ടും പോണം പോകാതിരിക്കാൻ കഴിയില്ല. അത്ര അധികം സുന്ദരമാണ് ആ കാട്. അവിടം നൽകിയ അറിവും അനുഭവവും.
Editorial Sources: Shabeeb Kuruppanthodi.
Author : Shabeeb Kuruppanthodi 













